Wednesday, 27 November 2013

ബാല്യം


അമ്മയുടെ മടിയില്‍
ശാന്തമായുറങ്ങുന്ന ബാല്യമേ
വീണ്ടും നീ ഉണരുമോ?

നാമൊരുമിച്ചു കളിച്ച മാവിന്‍ ചോട്ടില്‍
കളിവീട് പണിയുവാന്‍
വളഞ്ഞൊരാക്കൊമ്പില്‍
ഊഞ്ഞാലൊന്നു കെട്ടാന്‍
പുളിയില്ലാത്ത പിണക്കത്തിന്‍
മധുരം നുണയുവാന്‍
അന്ന് കളഞ്ഞു പോയ
ഓലപ്പന്ത് തിരയാന്‍
അഴിഞ്ഞു വീണൊരാ പട്ടത്തിന്‍
ചരടൊന്നു കോര്‍ക്കുവാന്‍
ആ കടലാസുതോണിയില്‍
ഒരുമിച്ചു തുഴയാന്‍..

നന്മയുടെ നിറമേന്തിയ
തിളങ്ങുന്ന നിന്റെ കണ്ണുകളും
തെളിഞ്ഞൊരാപുഞ്ചിരിയും
ചിതറുന്ന മഞ്ചാടിക്കുരുവും...
ഓര്‍മ്മതന്‍ താളുകള്‍ക്കിടയില്‍
വിരിയുന്നു ഒരായിരം മയില്‍പ്പീലികള്‍

ചിന്തകളുടെ കൂടു വിട്ട്
നിന്നിലേക്കു പറക്കുവാന്‍
തുടിക്കുന്നു എന്‍ ചിറകുകള്‍

No comments:

Post a Comment